അപ്രതീക്ഷിതം
..........................
നിനച്ചിരിക്കാതെ നട്ടുച്ചയ്ക്ക്
വീട്ടിലേക്ക് വരുമ്പോഴുണ്ട്
നിലത്ത് കിടന്നു വെയിൽ മണ്ണിൽ
വട്ടം വട്ടം ചിത്രം വരയ്ക്കുന്നു.
ഓലത്തുമ്പിൽ കയറി നിന്നു ഒരോന്ത്
അതാസ്വ ദിക്കുന്നു.
ചെമ്പകത്തിന്നടിയിൽ നിഴൽ
ആരെയോ പ്രതീക്ഷിച്ച് നഖം കടിക്കുന്നു.
ഒതുക്ക് കല്ലിൽ
ഉറുമ്പുകൾ തിരക്കിലാണ് നടന്നു തീർക്കാൻ
ഏറെ വഴിയുള്ളതി പോലെ.
പ്ലാവിൽ നിന്നു അണ്ണാൻ താഴോട്ട് ഇറങ്ങുന്നു
പാതിയിൽ നിൽക്കുന്നു.
വെളിയിൽ നിന്ന് ചെമ്പോത്ത്
അണ്ണാ നോട് പതുക്കെയെന്തോ പറയുന്നു.
മുറ്റത്ത് നാലു മണി പൂക്കൾക്കിടയിൽ
പൂച്ച അച്ചിങ്ങയുരുട്ടി കളിക്കുന്നു
ഇറയത്തു വന്ന് എലി അത് നോക്കിരസിയ്ക്കുന്നു.
കോലായിലെ തണുപ്പ് നാണിച്ച്
മൂലയിലേക്ക് ഒതുങ്ങി നിൽക്കുന്നു
വാതിൽ തുറക്കുമ്പോൾ
ഈറൻ കൈയാലാരാണ്
നെഞ്ചോടു ചേർക്കുന്നത്,
നിറഞ്ഞ കണ്ണിൽ ഉമ്മ വെയ്ക്കുന്നത്?
അതു കണ്ട് ഒരു പല്ലി കിട്ടലയിൽ ഇരിയ്ക്കുന്നു.
ചിലന്തികൾ അതിനപ്പുറം ധ്യാനത്തിലാണ്.
പ്രിയപ്പെട്ട ഒരു വിളി മലയിറക്കി
കാറ്റ് കൊണ്ട് വരുന്നുണ്ട്
മരംകൊത്തി ഉണങ്ങിയ തെങ്ങിൽ
താളമിടുന്നുണ്ട്
കരിയാറ്റക്കിളി പാട്ടും പാടി
കുന്നിലേക്ക് പറക്കുന്നുണ്ട്.
ചൊരിമണലിൽ കുത്തിക്കാലടി
പതിയുന്നുണ്ട്.
പുല്ലുകൾ അതിനെ താലോലിക്കുന്നുണ്ട്.
തുറന്നിട്ട വാതിലു കൊളൊന്നും അടയ്ക്കാനാവാതെ
ഉമ്മറത്തു ഞാൻ നിൽക്കുന്നു
ഇത്രയും മതി
ഇനി പകുത്തെടുക്കാൻ
ഞാനില്ലല്ലോ?
ഗിരീഷ് കുമാർ.ഇ
..........................
നിനച്ചിരിക്കാതെ നട്ടുച്ചയ്ക്ക്
വീട്ടിലേക്ക് വരുമ്പോഴുണ്ട്
നിലത്ത് കിടന്നു വെയിൽ മണ്ണിൽ
വട്ടം വട്ടം ചിത്രം വരയ്ക്കുന്നു.
ഓലത്തുമ്പിൽ കയറി നിന്നു ഒരോന്ത്
അതാസ്വ ദിക്കുന്നു.
ചെമ്പകത്തിന്നടിയിൽ നിഴൽ
ആരെയോ പ്രതീക്ഷിച്ച് നഖം കടിക്കുന്നു.
ഒതുക്ക് കല്ലിൽ
ഉറുമ്പുകൾ തിരക്കിലാണ് നടന്നു തീർക്കാൻ
ഏറെ വഴിയുള്ളതി പോലെ.
പ്ലാവിൽ നിന്നു അണ്ണാൻ താഴോട്ട് ഇറങ്ങുന്നു
പാതിയിൽ നിൽക്കുന്നു.
വെളിയിൽ നിന്ന് ചെമ്പോത്ത്
അണ്ണാ നോട് പതുക്കെയെന്തോ പറയുന്നു.
മുറ്റത്ത് നാലു മണി പൂക്കൾക്കിടയിൽ
പൂച്ച അച്ചിങ്ങയുരുട്ടി കളിക്കുന്നു
ഇറയത്തു വന്ന് എലി അത് നോക്കിരസിയ്ക്കുന്നു.
കോലായിലെ തണുപ്പ് നാണിച്ച്
മൂലയിലേക്ക് ഒതുങ്ങി നിൽക്കുന്നു
വാതിൽ തുറക്കുമ്പോൾ
ഈറൻ കൈയാലാരാണ്
നെഞ്ചോടു ചേർക്കുന്നത്,
നിറഞ്ഞ കണ്ണിൽ ഉമ്മ വെയ്ക്കുന്നത്?
അതു കണ്ട് ഒരു പല്ലി കിട്ടലയിൽ ഇരിയ്ക്കുന്നു.
ചിലന്തികൾ അതിനപ്പുറം ധ്യാനത്തിലാണ്.
പ്രിയപ്പെട്ട ഒരു വിളി മലയിറക്കി
കാറ്റ് കൊണ്ട് വരുന്നുണ്ട്
മരംകൊത്തി ഉണങ്ങിയ തെങ്ങിൽ
താളമിടുന്നുണ്ട്
കരിയാറ്റക്കിളി പാട്ടും പാടി
കുന്നിലേക്ക് പറക്കുന്നുണ്ട്.
ചൊരിമണലിൽ കുത്തിക്കാലടി
പതിയുന്നുണ്ട്.
പുല്ലുകൾ അതിനെ താലോലിക്കുന്നുണ്ട്.
തുറന്നിട്ട വാതിലു കൊളൊന്നും അടയ്ക്കാനാവാതെ
ഉമ്മറത്തു ഞാൻ നിൽക്കുന്നു
ഇത്രയും മതി
ഇനി പകുത്തെടുക്കാൻ
ഞാനില്ലല്ലോ?
ഗിരീഷ് കുമാർ.ഇ
No comments:
Post a Comment