Friday, December 28, 2018

ഉദയം
.............
നിന്നെക്കുറിച്ചെഴുതിയ കവിതയിൽ നിന്ന്
വാക്കടർന്ന് പോകുന്നു.
മുങ്ങിക്കിടന്ന പുഴയെത്ര വേഗം
വറ്റി.
മുദ്രവെച്ചവയൊക്കെ
ജീവിക്കാനെന്ന് മുറവിളി കൂട്ടുന്നു
അടർന്ന നിലാവിൻ്റെ പൂന്തോട്ടം
സ്വയം ശവക്കച്ചനെയ്യുന്നു.
കണ്ണില്ലാത്ത കിനാവുകൾ ഇലകൾ പൊഴിച്ച്
ശശിരത്തിലെ മരശില്പങ്ങളായി.
കാത്തു മവെച്ചവയൊക്കെ
കാടും പടലുമായി.
കിളിപ്പേച്ചിൽ പുലരിയുടെ
നിലവിളി നേർത്ത് ഇല്ലാതായി.
സന്ധ്യാനാളം കെട്ട് വിളിക്ക്
സ്വയമെരിഞ്ഞില്ലാതായി.
ഒട്ടിച്ചു വെച്ച താരകങ്ങൾ അടർന്ന്
മണ്ണിൽ വീണു.
പക്ഷേ,
മഴ കഴിഞ്ഞ പുലരിയിൽ,
നിറഞ്ഞ പുഴയിൽ,
ഒരു സൂര്യനുദിയ്ക്കുന്നു.

Featured Post

എന്തായിത്

കാണാന്‍ കൊതിച്ചതാണ് നിഴല്‍ പോലും ആയില്ല കേള്‍ക്കാന്‍ തുള്ളുംബി പക്ഷെ, അരക്ഷരം പോലും ആയില്ല ഒന്ന് തൊടാന്‍ കൊതിച്ചു ഓര്‍മയില്‍ ഈ വിരല്‍...