അനന്തരം
..........................
വിശക്കുന്നവൻ്റെ കണ്ണിൽ
ഒരു നക്ഷത്രമുണ്ട്
മരിയ്ക്കുന്നതിനു മുമ്പ്
ആരോടും പറയാൻ കഴിയാത്ത
ഒരു വ ളു ടെ ആഗ്രഹം പോലെ.
പ്രണയിക്കുന്നവൻ്റെ
തൊണ്ടയിലൊരു വാക്കുണ്ട്
വേനൽക്കാലത്തെ കാറ്റിൻ്റെ കൈയിലെ
പെയ്യാത്ത മഴക്കാറുപോലെ.
മുറിവേറ്റവൻ്റെ നെഞ്ചിൽ
അടയാളമുണ്ട്
അതിരിട്ടു തിരിച്ച ഭൂമി പോലെ.
പറയാൻ മറന്നു വെച്ച വാക്കാൽ
ആരും കൊതിക്കുന്ന
കൊട്ടാരം തീർക്കുന്നു
മറുത്ത് പറയാൻ ആവാത്തതിനാൽ
വെടിയുണ്ടകളും.
വിശന്ന ചോറിൽ
കടം കൺ തുറിയ്ക്കുന്നതു കണ്ട്
വിളമ്പി വെച്ചത് ഉപേക്ഷിച്ചൊരാൾ
വിശപ്പു തിന്നുന്നു.
വെളളം കിട്ടാതെ മരിച്ച
ഒരാളുടെ കണ്ണിൽ
ജലാശയം
നമ്മുടെ നെഞ്ചിനിടയിൽ
ആരോ
ഒരു തുള്ളി വീഴ്ത്തുന്നു
പർവതങ്ങളും കാടും താഴ്‌വരകളും
കടന്നത് പടരുന്നു
ഒത ജൻമം അളന്നു തീർക്കാനാവാത്ത
കടൽ പോലെ.
ഗിരീഷ് കുമാർ
..........................
വിശക്കുന്നവൻ്റെ കണ്ണിൽ
ഒരു നക്ഷത്രമുണ്ട്
മരിയ്ക്കുന്നതിനു മുമ്പ്
ആരോടും പറയാൻ കഴിയാത്ത
ഒരു വ ളു ടെ ആഗ്രഹം പോലെ.
പ്രണയിക്കുന്നവൻ്റെ
തൊണ്ടയിലൊരു വാക്കുണ്ട്
വേനൽക്കാലത്തെ കാറ്റിൻ്റെ കൈയിലെ
പെയ്യാത്ത മഴക്കാറുപോലെ.
മുറിവേറ്റവൻ്റെ നെഞ്ചിൽ
അടയാളമുണ്ട്
അതിരിട്ടു തിരിച്ച ഭൂമി പോലെ.
പറയാൻ മറന്നു വെച്ച വാക്കാൽ
ആരും കൊതിക്കുന്ന
കൊട്ടാരം തീർക്കുന്നു
മറുത്ത് പറയാൻ ആവാത്തതിനാൽ
വെടിയുണ്ടകളും.
വിശന്ന ചോറിൽ
കടം കൺ തുറിയ്ക്കുന്നതു കണ്ട്
വിളമ്പി വെച്ചത് ഉപേക്ഷിച്ചൊരാൾ
വിശപ്പു തിന്നുന്നു.
വെളളം കിട്ടാതെ മരിച്ച
ഒരാളുടെ കണ്ണിൽ
ജലാശയം
നമ്മുടെ നെഞ്ചിനിടയിൽ
ആരോ
ഒരു തുള്ളി വീഴ്ത്തുന്നു
പർവതങ്ങളും കാടും താഴ്‌വരകളും
കടന്നത് പടരുന്നു
ഒത ജൻമം അളന്നു തീർക്കാനാവാത്ത
കടൽ പോലെ.
ഗിരീഷ് കുമാർ
No comments:
Post a Comment