തന്നതൊക്കെയും കരയുന്നുണ്ടുള്ളിൽ തിരിച്ചു തരാനാവാതെ ഇപ്പൊഴും
ചോദിച്ചതൊക്കെയും വിങ്ങിപ്പൊട്ടുന്നുണ്ടു ള്ളിൽ
രാവൊഴിഞ്ഞ പൂരപ്പറമ്പാരും കണ്ടില്ലല്ലോ?
കൊതിച്ചതൊക്കെയും
മുളച്ചു മുൾക്കാടായ്
വിരുന്നിനെത്തുന്നു കനവുകൾ പിന്നെയും
വഴിയായ് വാക്കില്ലാതെ
ഇതളായ് പൂവാവാതെ
ഇഴയായ് വെയിലാവാതെ
മഴയൊരു തുള്ളിക്കടലായ്
വീണിരമ്പുന്നു
കൺകളിൽ
പുറത്തേക്ക്
ഒഴുകാനാവാതെ .
ഗിരീഷ് കുമാർ
No comments:
Post a Comment