മൗനചിത്രങ്ങൾ
കൂമ്പുന്നു ,മിഴികൾപറയാനൊന്നു
മില്ലെങ്കിലും.
വെറുതെ എഴുതുന്നു
വിരലുകൾ
വിരിയാക്കിനാവു
പൊലിഞ്ഞു പോമെങ്കിലും.
അണയാതണിയത്തിരിക്കെ
ഒരു നോക്കാലളക്കാൻ
ശ്രമിക്കുന്നു ദൂരം.
ഒരു ചിരിത്തുമ്പിലൊതുക്കുന്നു വാനം കുതറാൻ ഒരുങ്ങുമ്പൊഴൊക്കെയും.
'കഥ പറയാൻ എത്തുന്നു നോവുകൾ ഉറക്കമൊഴിച്ച രാത്രികൾ നീളവേ, വിരിയാനാവാത്തെന്തോ തൊണ്ടയിൽ വലിഞ്ഞു ഉലഞ്ഞങ്ങനെ.
മിഴികൾ അടയക്കാതടയുന്നു
മരണ ജീവിത ത്രിസന്ധ്യയിൽ.
ഒഴിയാനാവില്ലിനി ജീവൻ വേരുകൾ വെച്ചു യാത്രയായ്.
പിറവിയ്ക്കു മുമ്പെടുത്ത ചിത്രം
മഴ കൂടുകൂട്ടിയ രാത്രികൾ.
ഇഴഞ്ഞു പോകുന്ന പകലിൽ വീണു കിടക്കും നക്ഷത്രപ്പെട്ടുകൾ.
മറവി തേടുന്ന നിമിഷങ്ങൾ
മരുന്നു കുടിച്ചലറിയല യാഴിയായ് ഒറ്റയ്ക്കിരിക്കുന്നു തീരം
മൗനത്തിൻ മുങ്ങി മുങ്ങിയങ്ങനെ.
മൃതി തൊട്ടില്ല പ്രേയസീ
നിന്നെ പകരം കൊടുത്തൊന്നു പുത്തനാക്കീടുവാൻ.
കണിപോലെ വന്നു പോയ്
വരും പുലർച്ച തീരും വരെ.
നീർത്താൻ ഒരു കഥയില്ല പറയാൻ കൊതി തീരും വരെ.
പുതയ്ക്കാൻ ഒരു പാട്ടില്ല
കരൾത്തുമ്പായത്തിൽ തൊട്ടു വന്നീടുവാൻ.
ഇളവേൽക്കാൻ നിഴൽ വേണ്ട
ഈ വെയിൽ മാഞ്ഞു പോയാലോ? പോകാൻ വഴി വേണ്ട
ഈ നടത്തം
നിന്നുപോയാലോ?
No comments:
Post a Comment